ഓണത്തിന് ഇനി അധിക നാള്‍ ഇല്ല .അജിത്തിന്റെ അമ്മ അവിടെയുള്ള ഒരു മുതലാളിയുടെ വീട്ടില്‍ ജോലി ചെയ്യുകയാണ് .അപ്പോള്‍ അവിടുത്തെ മുതലാളിയുടെ മകന്‍ വന്ന് അജിത്തിനോട് പറഞ്ഞു ,“വാടാ നമുക്ക് കളിക്കാം “.
ശരി എന്ന് അജിത്ത് പറഞ്ഞു.
സംഗീത് എന്നാണ് മുതലാളിയുടെ മകന്റെ പേര് .
അവന്‍ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ സംഗീത് വിചാരിച്ചു.ഇവന്‍ എന്നേക്കാള്‍ നന്നായി കളിക്കുന്നുണ്ട് .ഞാന്‍ എല്ലാ കളികളിലും തോറ്റുപോകുന്നു.എന്തുചെയ്യുമെന്ന് അവന്‍ ആലോചിച്ചു.അവന്റെ മനസ്സില്‍ ദുഷ്ട ബുദ്ധി തോന്നി. അവന്‍ എങ്ങനെയെങ്കിലും കളിക്കാതിരിക്കണം .എന്നാല്‍ സംഗീത് അജിത്തിന്റെ മുഖത്തേക്ക് നോക്കിയപ്പോള്‍ അവന് അത് ചെയ്യുവാന്‍ മനസ്സുവന്നില്ല.അവനെക്കാള്‍ എത്ര വലിയനിലയിലാണ് താന്‍ താമസിക്കുന്നത് .സംഗീത് അവന്റെ മുഖത്തേക്ക് വീണ്ടും നോക്കി. കീറിപ്പൊളിഞ്ഞ വസ്ത്രങ്ങള്‍ ,നിഷ്കളങ്കമായ മുഖം കണ്ടാല്‍ അറിയാതെ ആരും നോക്കി നില്‍ക്കും .പിറ്റേന്ന് അജിത്ത് സ്കൂളിലേക്ക് പോകുകയാണ് .സംഗീത് അവന്റെകൂടെയുണ്ട് . അജിത്ത് ധരിച്ചിരിക്കുന്നത് സംഗീതിന്റെ പഴയ വസ്ത്രമാണ് .ക്ലാസില്‍ അവന്‍ ഇരിക്കുമ്പോള്‍ സംഗീത് അറിയാതെ പറഞ്ഞുപോയി ,ഇവന്‍ ഇട്ടിരിക്കുന്നത് എന്റെ പഴയ വസ്ത്രമാണെന്ന് .അജിത്ത് പറഞ്ഞു , ശരിയാണ് എന്റെ അമ്മ ഇവന്റെ വീട്ടില്‍ ജോലിക്ക് പോകുന്നുണ്ട് , അതുകൊണ്ട് ഇവന്റെ പഴയ വസ്ത്രങ്ങള്‍ എനിക്ക് തരുന്നുണ്ട് എന്നു പറഞ്ഞ് അജിത്ത് പഠിക്കുവാന്‍ തുടങ്ങി .ഇതൊക്കെ അജിത്ത് പറഞെങ്കിലും അവന്റെ മനസ്സില്‍ വിഷമം ഉണ്ടായിരുന്നു.പിന്നീട് അവന്‍ വീട്ടിലെത്തി.അവന്‍ അവന്റെ അമ്മയോട് നടന്നതെല്ലാം പറഞ്ഞു.അതിനുശേഷം അവന്‍ വേറെ കാര്യവും ചോദിച്ചു.
“എന്റെ അച്ഛന്‍ എവിടെയാണ് ?”
അവന്റെ അമ്മ പറഞ്ഞു “ അത് എനിക്ക് അറിയില്ല”
എന്നും പറഞ്ഞ് അമ്മ കരയുവാന്‍ തുടങ്ങി.
അജിത്ത് അമ്മയെ സമാധാനിപ്പിച്ചു.
രണ്ടു ദിവസം കഴിഞ്ഞു.
അവന്‍ സ്കൂളിലേക്ക് പോയിരിക്കുകയാണ് .
അടുപ്പില്‍ തീയുണ്ട് .പെട്ടെന്നുവന്ന തലകറക്കം കാരണം അജിത്തിന്റെ അമ്മ കിടക്കുകയാണ്. കത്തുന്ന ഒരു വിറകിന്‍ കഷണം നിലത്തു വീണു.അവിടെ കിടന്നിരുന്ന ഒരു തുണിയുടെ കഷണം നിലത്തേക്ക് വീണു.അത് കത്തി.അവിടുത്തെ വീടിന്റെ ഓലയും കത്തി.അങ്ങനെ ആ വീടു മുഴുവന്‍ കത്തി.ആളുകള്‍ നോക്കി നില്‍ക്കേ അജിത്തിന്റെ അമ്മ വെന്തുമരിച്ചു. നേരം കടന്നുപോയി.അജിത്ത് സ്കൂളില്‍ നിന്ന് തിരിച്ചുവന്നു.അവന്‍ അവിടെ കണ്ടകാഴ്ച അവന്റ് മാനസിക നിലയെ തെറ്റിച്ചു.അവന്‍ എല്ലാവരേയും വഴക്കു പറയുകയും ഒരു ഭ്രാന്തനെപ്പോലെ പെരുമാറുകയും ചെയ്തു.ഒടുവില്‍ അവന്‍ ശാന്തനായി.
കുറേ നാളുകള്‍ക്കു ശേഷം അവന്‍ തെരുവിലൂടെ നടക്കുകയാണ് .എവിടെ നോക്കിയാലും അമ്മയുടെ മുഖമാണ് അവന്റെ മനസ്സില്‍ തെളിയുന്നത് .അത് അവന്റ് ഭാവിയെ നശിപ്പിച്ചു.
ചില കൂട്ടുകാര്‍ അവനോട് പറഞ്ഞു “ നീ ഈ ബീഡി വലിച്ചു നോക്കൂ”
ചിലര്‍ കള്ളുകുടിക്കാനും ആവശ്യപ്പെട്ടു.
അവന്‍ അവരുടെ ഒപ്പം കൂടി
അവന്‍ ഒരു മുഴുക്കുടിയനായി .
ഒരു ദിവസം അവന്റെ അമ്മ ജോലിചെയ്തിരുന്ന വീട്ടിലെ മുതലാളി വന്നു ചോദിച്ചു
“ നീ എന്താ ഇങ്ങനെ നടക്കുന്നത് :“
അവന്‍ അതിന് മറുപടിയൊന്നും പറയാതെ നടന്നു.
ഒരു ദിവസം അവന്‍ കള്ളും കുടിച്ച് ബീഡിയും കത്തിച്ച് റെയില്‍പ്പാളത്തിലൂടെ നടക്കുകയായിരുന്നു.
അപ്പോള്‍ ഒരുത്തന്‍ വിളിച്ചു പറഞ്ഞു ,“എടോ ട്രെയിന്‍ അവിടെ നില്‍ക്കുകയാണ് “
എന്നാണ് അവന് തോന്നിയത് .
പിന്നെ അവിടെ നടന്ന സംഭവം അപ്രതീക്ഷിതമായിരുന്നു.
അവിടെ ആളുകള്‍ കൂടി.
“ലഹരി തലക്കു പിടിച്ചതാ”
ചിലര്‍ പറഞ്ഞു “ അതേ ചെറുക്കന് വേറെ പണിയൊന്നും കിട്ടിയില്ലേ എന്ന് “
അപ്പോഴേക്കും അജിത്ത് ഈ ലോകത്തോടുതന്നെ വിടപറഞ്ഞിരുന്നു.
തയ്യാറാക്കിയത് : സുദേവ് മാധവന്‍ , X.C
Subscribe to:
Post Comments (Atom)
More about Our School Click below
FLASH NEWS
SCHOOL WISE POINTS
To know more details Click below to Reach School Zone
5 comments:
നന്നായി മോനേ . ആശംസകള്‍.
ഇനിയുമെഴുതൂ, അഭിനന്ദനങ്ങള്‍ കുട്ടാ
മോനെ..
നന്നായി എഴുതീട്ടുണ്ടട്ടൊ..നിറയെ ഇനിയും എഴുതൂ..അഭിനന്ദനങ്ങള്‍..!
സുദേവ്,കൊള്ളാം...
ഇനിമേൽ വേണ്ടത് വായനയാണെന്നറിയാലോ..സ്കൂൾലൈബ്രറിയോ തൊട്ടടുത്ത പഞ്ചായത്ത് വായനശാലയൊ..ഉടനെ അംഗത്വമെടുക്കുക. പഠനത്തിനിടയിൽ ഇത്തരം വായനക്കും സമയം കാണുക.മലയാളം ടീച്ചറോട്(സന്ധ്യടീച്ചറാണോ) സംശയങ്ങളും അഭിപ്രായങ്ങളും കൈമാറുക.. മണപ്പുറത്തിന്റെ പുത്തനെഴുത്തുകാർക്കെല്ലാവർക്കും , കൂടെ സുനിൽമാഷ്ക്കും ആശംസകൾ..
മോനേ നന്നായി എഴുതിയിട്ടുണ്ട്. നേരെത്തെ സമന്താരന്‍ എഴുതിയ പോലെ നന്നായി വായിക്കുക. ആശംസകള്‍.
Post a Comment